Monday, May 26, 2008

ശൂന്യത

ശൂന്യതയുടെ
കയത്തില്‍
നിന്നായിരുന്നു
കറുത്ത ലോകത്തിണ്റ്റെ
ഇരുണ്ട കാഴ്ചകളിലേക്ക്‌
ഉള്‍ക്കിടിലത്തോടെ പ്രവേശിച്ചത്‌.

മായം ചേര്‍ത്ത
സ്നേഹപ്രകടനങ്ങള്‍
പുറംകാഴ്ചകളുടെ
ഭീതിദമായ
അകത്തളങ്ങളെയാണ്‌
സൂചിപ്പിക്കുന്നതെന്ന്‌
ശൈശവം പോലും
ഓര്‍മ്മിപ്പിച്ചു.

കൌമാരത്തിണ്റ്റെ
ആകുലതകളെ
ചാപല്യങ്ങളെന്ന്‌
പരിഹസിച്ച്‌
ഒരരികിലേക്ക്‌
ഒതുക്കിയപ്പോള്‍
ഉള്ളില്‍ പൊടിഞ്ഞ കണ്ണുനീരിന്‌
ഉപ്പിന്‍രസമുണ്ടായിരുന്നില്ല.

പ്രണയത്തിണ്റ്റെ
നവമുകുളങ്ങള്‍ക്ക്‌
മനസ്സിണ്റ്റെ അടഞ്ഞ കോണില്‍
ജീവന്‍ വച്ചപ്പോള്‍
ശൂന്യതയുടെ വലുപ്പം
നന്നെ കുറഞ്ഞതായ്‌ തോന്നി.

വിരഹമെന്നത്‌
വഞ്ചനയുടെ
മറ്റൊരു പേരാണെന്ന്‌
അവള്‍ തെളിയിച്ചപ്പോള്‍
വൈകിയാണെങ്കിലും
തിരിച്ചറിഞ്ഞു.
കാമുകിയുടെ
ഹൃദയത്തിണ്റ്റെ സ്ഥാനം
ശൂന്യത കയ്യടക്കിയിരുന്നുവെന്ന്‌.